Wednesday, March 28, 2012

kshema rashtram



പ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാന്‍പറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധര്‍ പറയു അഞ്ചു കോടിയിലധികം സാധാരണക്കാരില്‍ സാധാരണക്കാര്‍ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവുംന്നത്.  28 അല്ലെങ്കില്‍ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. ജീവിതാവസ്ഥകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല ഘടകങ്ങളുമായും നേര്‍ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. വിവിധ ഇനം സബ്സിഡികളടക്കം സര്‍ക്കാര്‍ നല്‍കിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്.  അഞ്ചു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയര്‍ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്.അതിനാല്‍ജനഹിതം ശരിക്കും ഉള്‍ക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തില്‍ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേര്‍ക്കാനാവൂ. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിന്‍െറ പുറംപോക്കില്‍ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികള്‍ പല പേരുകളില്‍ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. ഒരിക്കല്‍ നാം ആട്ടിയോടിച്ചവര്‍ മറക്കുപിന്നില്‍നിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിന്‍െറ ക്ഷേമമല്ല, കച്ചവടതാല്‍പര്യമാണതിന്‍െറ പ്രചോദനം.

1 comment:

  1. നീ ആളു പുലിയാ കേട്ടാ ...... പുണ്യാളന്‍ ഉണ്ടിവിടെ ഓക്കേ കേട്ടാ @ PUNYAVAALAN

    ReplyDelete